അകലെ,
വിദൂരതയിൽ എന്റെ പിറവിക്കായി വൃതം നോറ്റൊരുവൾ
ജനിമൃതിയുടെ കർമ്മകാണ്ഡങ്ങളിൽ തപസ്സിരിക്കുന്നു.
പിറവിയുടെ പഴയ ചരിതത്തിന്റെ ചാറു വറ്റാതെ നോക്കണം.
പുതിയ പുലരിയുടെ വെട്ടംതണുക്കുമ്പോൾ
ഒരു ജലധാരയിൽ എന്റെ ജീവൻ തളിർക്കും.
ഒരിറ്റു നോവിന്നു പുണ്യമായ്.
ഈ ഉടൽ പണ്ടവും,
ഇതിലുരുകി അഴുകിതീർന്ന നഷ്ടതാളങ്ങളും,
നോവും,
എവിടെയോ വച്ചു മറന്ന എന്റെ ഹൃദയവും...
അതിലെ നഖപ്പാടുകളും
ചിതയിലെറിയാം.
ഈ തീരംഎനിക്കന്യമാകുമ്പോൾ,
പിറവിയുടെ ആത്മബോധത്തിൽ ഞാൻ ഉന്മാതമാകും.
അനാധിയാകും...
ഇനി...
എന്റെ ആത്മാവിനെ ഉലയിൽ വക്കണം.
പിന്നെ തർപ്പണം.
ശിഷ്ട മോഹങ്ങൾക്കും,
തളിർക്കാതെപോയ ഹൃധയാഭിലാഷത്തിനും.
വിദൂരതയിൽ എന്റെ പിറവിക്കായി വൃതം നോറ്റൊരുവൾ
ജനിമൃതിയുടെ കർമ്മകാണ്ഡങ്ങളിൽ തപസ്സിരിക്കുന്നു.
പിറവിയുടെ പഴയ ചരിതത്തിന്റെ ചാറു വറ്റാതെ നോക്കണം.
പുതിയ പുലരിയുടെ വെട്ടംതണുക്കുമ്പോൾ
ഒരു ജലധാരയിൽ എന്റെ ജീവൻ തളിർക്കും.
ഒരിറ്റു നോവിന്നു പുണ്യമായ്.
ഈ ഉടൽ പണ്ടവും,
ഇതിലുരുകി അഴുകിതീർന്ന നഷ്ടതാളങ്ങളും,
നോവും,
എവിടെയോ വച്ചു മറന്ന എന്റെ ഹൃദയവും...
അതിലെ നഖപ്പാടുകളും
ചിതയിലെറിയാം.
ഈ തീരംഎനിക്കന്യമാകുമ്പോൾ,
പിറവിയുടെ ആത്മബോധത്തിൽ ഞാൻ ഉന്മാതമാകും.
അനാധിയാകും...
ഇനി...
എന്റെ ആത്മാവിനെ ഉലയിൽ വക്കണം.
പിന്നെ തർപ്പണം.
ശിഷ്ട മോഹങ്ങൾക്കും,
തളിർക്കാതെപോയ ഹൃധയാഭിലാഷത്തിനും.
No comments:
Post a Comment