Wednesday 18 January 2017

മുഖങ്ങളില്ലാത്തവർ:

വെറുംകൊള്ളിയുടെ വിരക്തമായ തനിയാവർത്തനംപോലെ,
ജീവൻ തളിർപൊടിക്കാത്ത ചില്ലകൾ 
ഇപ്പോഴും....
ഏതോ സുഖസമൃതിയുടെ
കാറ്റിൽ ചുരമാന്തുന്നു.
ഹൃദയം ശൂന്യമാണ്.
ഈ ത്രിസന്ധ്യയിൽ
ഞാനും നീയും
ഒരേ നോവിന്റെ ഉൾത്തുടിപ്പുകളാകുന്നു.
നമ്മൾ
മുഖങ്ങളില്ലാത്തവർ.
ഞാൻ;
ഇനിയും പെയ്തൊഴിയാത്ത മൂടൽമേഘങ്ങളുടെ സങ്കടക്കനലാണ്.
ജലം വറ്റിയ സ്വപ്നകൂപത്തിന്റെ വക്കിൽ
എന്റെ വേരുകൾ മിടിക്കുന്നു.
നീയോ;
ഞാൻ തപംചെയ്ത കർമ്മകാണ്ഡങ്ങളിൽ ഇലത്താളമായ് തുടിക്കുന്നു.
ആ നഷ്ടകാണ്ഡങ്ങളിൽ.

No comments:

Post a Comment