Wednesday 18 January 2017

മൗനംകൊണ്ടു മുറിവേൽക്കുമ്പോൾ

ചോദ്യങ്ങളത്രയും ബാക്കിയാകുന്നു
കെടാത്ത കനലുകളായ്
ഉള്ളിന്റെ കാണാപ്പുറങ്ങളിൽ
നീ മുറിച്ചെടുത്തുപോയ ചങ്കിന്റെ പാതിയിൽ, അവയിന്നും നിലക്കാത്ത പിടപ്പുകളാകുന്നു
നീ കാണാതെപോയത്.,
നിന്റെ വിരൽകൊണ്ട്‌ പിളർന്ന ദാഹത്തിലൂറിയ ചോരപ്പാടുകളാണ്.
ഞാനിന്നും
തളിർക്കാത്ത ചില്ലയായ്
ഈ വരണ്ടമണ്ണിന്റെ വിലാപമാകുന്നു.
നീയോ...
കടങ്കഥകൾക്കു പിന്നിൽ മൗനമാകുന്നു.

No comments:

Post a Comment