Wednesday 29 November 2017

ഇവിടെ;
വിലാപങ്ങൾക്ക് ശബ്ദമില്ലാതെയാകുന്നു.....
വേരറ്റുപോയ വൃക്ഷം പോലെ ദേഹവും,
പാപപുണ്യങ്ങളുടെ കണക്കെടുപ്പിൽ,
പ്രാണനും 
പ്രഹേളികയാകുന്നു.
പട്ടുപോയ പാതിജീവന്റെ മറുപകുതിയിൽ,
പ്രാണന്റെ പിടപ്പുകൾക്കു മോക്ഷമാകുന്നു.
"കണ്ണുകൾ;
പെയ്തൊഴിഞ്ഞ പാടംപോലെ
അകം തോരുന്നു."
ചിതലെടുത്തുപോയ നഷ്ടകാണ്ഡങ്ങളുടെ
തുകൽപ്പൊറ്റകളിൽ എവിടെയോ.............
ഒരു പെരുമഴക്കാലത്തിൽ
സ്മൃതികളുണ്ട്.... മായാതെ....
ഓർമ്മകൾ ജീവശ്ചവങ്ങളായ
നെഞ്ചകത്തിനും
നീ കോറിയിട്ട നോവിൻ പൊറ്റകളാണ്...
പാതിയിൽ മുറിഞ്ഞുപോയൊരു 
പാഴ്ക്കിനാവിൻറെ പൊള്ളലാണ് 
ഇന്നത്തെ പകലിന്റെ മുറിവ്.
മഴ പെയ്യുന്നുണ്ട് 
മണ്ണിലും മനസ്സിലും.
പെയ്യാതെ പോയ വര്ഷങ്ങളുടെ
മുറിവുണക്കാൻ...
പെയ്തു തിമിർക്കട്ടെ
ഒരു പെരുമഴക്കാലം.

(ഓർമകളിലെ) സുഗന്ധം. The smell of "Fire of Love" Nebu Abraham:

(ഓർമകളിലെ) സുഗന്ധം. The smell of "Fire of Love"
Nebu Abraham:
മനസ്സിലെ മുറിവിടങ്ങളിൽ
ഓർമ്മകളുടെ 
മദമുണർത്തുന്നൊരു ഗന്ധമുണ്ട്.
ഒരു പ്രണയകാലത്തിന്റെ ഗന്ധം.
ഇന്നലെകളുടെ വാടാത്ത ഹൃദയപുഷ്പങ്ങളുടെ
ഇതളുകൾ,
മനസ്സിന്റെ താളുകൾക്കിടയിൽ
ഒളിഞ്ഞിരിപ്പുണ്ട്.
ഇടക്കൊന്നു മറിച്ചുനോക്കുമ്പോൾ
ഉണരും
നിന്റെ ഗന്ധം.
പ്രണയാഗ്നിയുടെ ഗന്ധം.
സ്വപ്നകാണ്ഡങ്ങളുടെ മുറിവിടങ്ങളിൽ 
ഞാനിന്നും-
ഒരു ശിലയാണ്.
നീയുപേക്ഷിച്ചുപോയ നിഴലിന്റെ
കാവലാകാൻ...
ഉള്ളുരുക്കത്തിന്റെ ശവപ്പറമ്പുകളിൽ,
പ്രാണൻ;
പടയൊരുക്കത്തിയാണ്.
നിഷേധിക്കപ്പെട്ട ഗതിവേഗങ്ങളുടെ
മുൾപ്പരപ്പുകളിൽ,
താളമില്ലാത്ത പിടപ്പുകളിൽ,
ആകാരം പൊള്ളയാകുന്നു.
ഉൾത്തുടിപ്പുകളിൽ;
ഇന്നും നിന്റെ മുഖമുണ്ട്
മായാതെ.....
ആർദ്രമല്ലാത്ത മൗനദാഹത്തിന്റെ
തടവറയിൽ
ഞാനിന്നും തനിച്ചാണ്.
ചുവടുറയ്ക്കാതെ....