Tuesday 14 February 2012

അള്‍ത്താര


ചോരയായി വീഞ്ഞും
മാംസമായി അപ്പവും
ചോദ്യ ചിഹ്നം പോലെ
പാതിരിയും.
ഇടയഗാനം 
കറ കറ ശബ്ദത്തില്‍ 
ആലപിക്കുന്ന 
കുപ്പിമുഘമുള്ള പാട്ടുകാരന്‍.
ചെയുന്നതെന്തെന്ന് അറിയാത്ത
പാതിരി,
വീഞ്ഞും അപ്പവും ഉയര്‍ത്തി 
അന്തംവിട്ടു നില്‍ക്കുന്നു.
കര്‍ത്താവ്‌,
ഇതെല്ലാം കണ്ട്
ഒഴിഞ്ഞ മൂലയില്‍ നിന്ന് 
പൊട്ടിച്ചിരിക്കുന്നു.
പാവം കര്‍ത്താവ്‌ 
എന്ത് തെറ്റാണ് ചെയ്തത്.
ഉണ്ടായിരുന്ന ഒരേ ഒരു മകനെ 
കൊലയ്ക്കു കൊടുത്തു.

ഒരു പുക മറയ്ക്കുള്ളിലെ ജീവിതം.
എരിഞ്ഞമരുന്നതറിയാതെ
മറഞ്ഞിരിക്കാന്‍ ഒരു മറ.
മുന്‍പില്‍,
മതിലു പോലെ എന്തോ ഒന്ന് 
മാര്‍ഗമെല്ലാം അടച്ചു നില്‍ക്കുന്നു.
പ്രതീക്ഷകള്‍ എല്ലാം 
മതിലിന്നു പുറത്താണ് 
മുന്‍പോട്ടു നോക്കിയാല്‍ കാണാം
പൊള്ളയായി പോയ 
വെട്ടു കല്ലിന്‍ പോടകള്‍ 
ഒരൊറ്റ ഉന്തില്‍ വീഴാം
എങ്കിലും;
ആത്മസൃഷ്ടിയാം ഈ 
ഇരുട്ടിലാനെന്റെ ജീവിതം.
പുറത്ത്,
പുലമ്പലുകള്‍, വിഡ്ഢിചിരികള്‍ 
വീരസ്യങ്ങള്‍ വിങ്ങലുകള്‍
വിശുദ്ധ വാക്യങ്ങള്‍.