ഇവിടെ;
വിലാപങ്ങൾക്ക് ശബ്ദമില്ലാതെയാകുന്നു.....
വേരറ്റുപോയ വൃക്ഷം പോലെ ദേഹവും,
പാപപുണ്യങ്ങളുടെ കണക്കെടുപ്പിൽ,
പ്രാണനും
പ്രഹേളികയാകുന്നു.
പട്ടുപോയ പാതിജീവന്റെ മറുപകുതിയിൽ,
പ്രാണന്റെ പിടപ്പുകൾക്കു മോക്ഷമാകുന്നു.
വിലാപങ്ങൾക്ക് ശബ്ദമില്ലാതെയാകുന്നു.....
വേരറ്റുപോയ വൃക്ഷം പോലെ ദേഹവും,
പാപപുണ്യങ്ങളുടെ കണക്കെടുപ്പിൽ,
പ്രാണനും
പ്രഹേളികയാകുന്നു.
പട്ടുപോയ പാതിജീവന്റെ മറുപകുതിയിൽ,
പ്രാണന്റെ പിടപ്പുകൾക്കു മോക്ഷമാകുന്നു.
"കണ്ണുകൾ;
പെയ്തൊഴിഞ്ഞ പാടംപോലെ
അകം തോരുന്നു."
പെയ്തൊഴിഞ്ഞ പാടംപോലെ
അകം തോരുന്നു."
ചിതലെടുത്തുപോയ നഷ്ടകാണ്ഡങ്ങളുടെ
തുകൽപ്പൊറ്റകളിൽ എവിടെയോ.............
ഒരു പെരുമഴക്കാലത്തിൽ
സ്മൃതികളുണ്ട്.... മായാതെ....
ഓർമ്മകൾ ജീവശ്ചവങ്ങളായ
നെഞ്ചകത്തിനും
നീ കോറിയിട്ട നോവിൻ പൊറ്റകളാണ്...
തുകൽപ്പൊറ്റകളിൽ എവിടെയോ.............
ഒരു പെരുമഴക്കാലത്തിൽ
സ്മൃതികളുണ്ട്.... മായാതെ....
ഓർമ്മകൾ ജീവശ്ചവങ്ങളായ
നെഞ്ചകത്തിനും
നീ കോറിയിട്ട നോവിൻ പൊറ്റകളാണ്...
No comments:
Post a Comment