Wednesday 29 November 2017

ഇവിടെ;
വിലാപങ്ങൾക്ക് ശബ്ദമില്ലാതെയാകുന്നു.....
വേരറ്റുപോയ വൃക്ഷം പോലെ ദേഹവും,
പാപപുണ്യങ്ങളുടെ കണക്കെടുപ്പിൽ,
പ്രാണനും 
പ്രഹേളികയാകുന്നു.
പട്ടുപോയ പാതിജീവന്റെ മറുപകുതിയിൽ,
പ്രാണന്റെ പിടപ്പുകൾക്കു മോക്ഷമാകുന്നു.
"കണ്ണുകൾ;
പെയ്തൊഴിഞ്ഞ പാടംപോലെ
അകം തോരുന്നു."
ചിതലെടുത്തുപോയ നഷ്ടകാണ്ഡങ്ങളുടെ
തുകൽപ്പൊറ്റകളിൽ എവിടെയോ.............
ഒരു പെരുമഴക്കാലത്തിൽ
സ്മൃതികളുണ്ട്.... മായാതെ....
ഓർമ്മകൾ ജീവശ്ചവങ്ങളായ
നെഞ്ചകത്തിനും
നീ കോറിയിട്ട നോവിൻ പൊറ്റകളാണ്...

No comments:

Post a Comment